ചരിത്രത്തിലാദ്യമായി ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടക്കുന്നു. ഫെബ്രുവരി 10 നാണ് ആരംഭിക്കുക. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇത്തവണ മേള നടക്കുക.
. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുക. ഓരോ മേഖലയിലും അഞ്ച് ദിവസങ്ങളിലായി ആയിരിക്കും ചലച്ചിത്ര മേള സംഘടിപ്പിക്കുക.
തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമായാണ് മേള നടത്തുന്നത്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വെച്ചാണ് മേളയുടെ ഉദ്ഘാടനം. സമാപനം പാലക്കാട് വെച്ചാണ് നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികൾ ഇത്തവണ നേരിട്ട് ചലച്ചിത്ര മേളയില്‍ പങ്കെടുക്കില്ല.